Thursday, November 25, 2010

ഗൂഗിള്‍ ടോക്കും ഒരു പ്രണയവും



ആഴ്ചകള്‍ക്ക് ശേഷം ഗൂഗിള്‍ ടോക്കില്‍ ലോഗിന്‍ ചെയ്തപാടെ ഒട്ടും പ്രതീക്ഷിക്കാതെ സന്ദീപിന്‍റെ മെസ്സേജ്
"സപ്നാ , സുഖമല്ലേ"
എന്ത് പറയണം, സുഖമാണെന്നോ? ഒരാഴ്ചയായി കണ്ണീര്‍ തോര്‍ന്നില്ല എന്നോ , അതോ ഒന്നും പറയണ്ടായോ.. ഒന്നും തോന്നിയില്ല.

സന്ദീപ്‌ എന്നാല്‍ സന്ദീപ്‌ യാദവ്, മറാട്ടിയാണ്. അഞ്ചു വര്‍ഷം ആയി എന്‍റെ സുഹൃത്ത്. അവന്‍ ഉണ്ടാക്കിയ ഒരു ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി യില്‍ ഞാന്‍ ചേര്‍ന്നപ്പോള്‍ തുടങ്ങിയ സൗഹൃദം. അബോര്‍ഷന് എതിരെ ഉള്ള ഒരു കമ്മ്യൂണിറ്റി ആയിരുന്നു അത്. വല്ലപ്പോഴും സ്ക്രാപ്പുകള്‍, ചാറ്റ് മെസ്സേജുകള്‍ തുടങ്ങിയവയില്‍ ഒതുങ്ങി നിന്ന വളരെ ചെറിയ, പക്ഷെ നല്ല സൗഹൃദം.

പഠനം കഴിഞ്ഞു ജോലിക്ക് പോയി തുടങ്ങിയപ്പോള്‍ കൂടുതല്‍ സമയം ചാറ്റിലും ഇന്റെര്‍നെറ്റിലും ചെലവഴിക്കാന്‍ തുടങ്ങി. സന്ദീപും അവിടെ മിക്കവാറും കൂട്ടിനുണ്ടാവും. മെല്ലെ മെല്ലെ ഞങ്ങളുടെ ചാറ്റുകളുടെ ദൈര്‍ഘ്യം കൂടി തുടങ്ങി. വീടിനെക്കുറിച്ചും വീട്ടുകാരെ കുറിച്ചും ജോലിയെക്കുറിച്ചും ഒക്കെ ഞങ്ങള്‍ സംസാരിച്ചു. ലോകത്തിന്‍റെ രണ്ടറ്റത് ഇരുന്നു മറ്റൊരു ദുരുധേശ്യവും ഇല്ലാത്ത മാന്യമായ ഒരു സൗഹൃദം. ഒരിക്കലും നേരില്‍ കാണില്ല എന്ന് അറിവുള്ളത് കൊണ്ട് വളരെ ലാഘവത്തോടെ സംസാരിക്കുവാനായി.

ഒരു വര്‍ഷം മുന്‍പാണ് സന്ദീപിന്‍റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ഒരു ദുരന്തമുണ്ടായത്‌. അവന്റെ അച്ഛന്‍, ഡല്‍ഹിയില്‍ ഒരു കോളേജില്‍ പ്രോഫെസ്സര്‍ ആയിരുന്ന രാജേന്ദ്ര യാദവിന്, ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് അറിഞ്ഞു. സന്ദീപിന് ഒരു അനുജത്തി മാത്രമാണുള്ളത്. അമ്മ ഡല്‍ഹിയില്‍ തന്നെ ഒരു വക്കീലും. ഒറ്റ മകന്‍ ആയ സന്ദീപിന് താങ്ങാന്‍ കഴിയുന്നതിലും കൂടുതല്‍ വിഷമം. അവന്‍ ഇടക്കിടക്ക് എന്നെ വിളിക്കുമായിരുന്നു. ആവും പോലെ ഞാന്‍ സമാധാനിപ്പിക്കും. എന്തായാലും അസുഖം ആണെന്ന് കണ്ടെത്തി ഒരു മാസം തികയും മുന്‍പേ കുടുംബത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും സന്ദീപിനെ ഏല്പിച്ചു അച്ഛന്‍ യാത്രയായി.

സന്ദീപിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, 'അമ്മയുടെ മുഖം കാണുവാനേ വയ്യ. അസമയത്ത് കയറി വന്ന ദുരന്തം അമ്മയെ വല്ലാതെ തളര്‍ത്തി. ആശ്വസിപ്പിക്കാനും വയ്യല്ലോ.' അനുജത്തി നേഹയെ ഒരു തരത്തില്‍ ആശ്വസിപ്പിച്ചു കോളേജിലേക്ക് പറഞ്ഞയച്ചു. ജോലിക്ക് പോയി തുടങ്ങി. സ്വന്തം വിധിയെ ധീരമായി നേരിടുന്ന സന്ദീപിനോട് ബഹുമാനം തോന്നി. ഞാന്‍ അത് അവനോടു നേരിട്ട് പറഞ്ഞു. അവനു അനുകമ്പ ആവശ്യമില്ല എന്നവന്‍ പറഞ്ഞു. എങ്കിലും ഒരാള്‍ക്കെങ്കിലും ജീവിതത്തില്‍ അല്പം ആശ്വാസം നല്‍കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷം തോന്നി. അവന്‍ നേഹയെ കുറിച്ചുള്ള ആശങ്കകള്‍ എന്നോട് പങ്കു വെച്ചു. ഞാനും ഒരു പെണ്‍കുട്ടി ആയതു കൊണ്ട് പല കാര്യത്തിലും അവള്‍ക്കു നല്ലതു പറഞ്ഞു കൊടുക്കാന്‍ എനിക്ക് പറ്റി. അവന്‍റെ അമ്മയെ കുറിച്ചും ഞാന്‍ സ്ഥിരമായി അന്വേഷിക്കാരുണ്ടായിരുന്നു.

എനിക്ക് വീട്ടില്‍ കല്യാണാലോചനകള്‍ തകൃതിയായി നടന്നു കൊണ്ടിരുന്നു. ഒരെണ്ണം പെണ്ണ് കാണലും കഴിഞ്ഞു നില്കുന്നു. അങ്ങനെ ഒരു ദിവസം സന്ദീപ്‌ എന്നോട് പറഞ്ഞു, "സപ്നാ, എനിക്ക് നിന്നെ നഷ്ടപ്പെടരുത് എന്ന് തോന്നുന്നു. നീ എനിക്ക് തരുന്ന സപ്പോര്‍ട്ട് അത്ര വലുതാണ്‌. നീ ഉള്ളത് കൊണ്ടാണ് ഞാന്‍ പലപ്പോഴും പിടിച്ചു നിന്നത്. നിനക്ക് എന്നെക്കുറിച്ച് എന്ത് തോന്നുന്നു?"

ഞാന്‍ ഞെട്ടി പോയി. അങ്ങനെ ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചേ ഇല്ല. സന്ദീപ്‌ വളരെ മേച്യൂര്ട് ആയ ഒരു ആളെന്നാണ് ഞാന്‍ കരുതിയത് . ഞാന്‍ പറഞ്ഞു "സന്ദീപ്‌ നമ്മള്‍ നല്ല സുഹൃത്തുകള്‍ തന്നെ, ഈ സൗഹൃദം എന്നും ഉണ്ടാവട്ടെ. നീ നല്ല ഒരു പയ്യനുമാണ്. നീ ഈ ചോദ്യത്തില്‍ വേറെന്തെങ്കിലും ....?"

"സപ്നാ , ഞാന്‍ നേരിട്ട് തന്നെ ചോദിക്കുകയാണ്, എന്നെ ഏറ്റവും അധികം മനസിലാക്കിയ സുഹൃത്താണ് നീ, നിന്നോട് എനിക്കെന്തും പറയാമെന്നുള്ള ഒരു മാനസിക അടുപ്പം തോന്നിയിട്ടുണ്ട്. സൗഹൃദം എന്നതിലുപരി , എന്‍റെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും നിന്നെ... "

"പക്ഷെ സന്ദീപ്‌, നമ്മള്‍ ഇതുവരെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ. ഒരു പ്രണയത്തിനു വേണ്ട അടുപ്പം ഉണ്ടോ നമ്മള്‍ തമ്മില്‍? നമ്മള്‍ ഒരിക്കല്‍ പോലും ഇതുവരെ പരസ്പരം കണ്ടിട്ടില്ല, നമ്മുടെ നാടുകള്‍ , ഭാഷ, സംസ്കാരം എല്ലാം വ്യത്യസ്തം അല്ലേ. ഇത് വേണ്ടാത്ത ഒരു ചിന്തയാണ്."

"പക്ഷെ സപ്നാ, എനിക്ക് നിന്നെ മിസ്സ്‌ ചെയ്യാന്‍ വയ്യ. നീ ഒരു പക്ഷെ വിവാഹിതയായതിനു ശേഷം നിന്‍റെ
ഭര്‍ത്താവിനു ഈ സൗഹൃദം ഇഷ്ടപ്പെടാതെ വന്നാല്‍ ?"

"സന്ദീപ്‌, വെറുതെ ഓരോന്ന് ചിന്തിച്ചുണ്ടാക്കരുത്. ഇപ്പോഴത്തെ നിന്‍റെ ഒറ്റപെടലിന്റെ മാനസികാവസ്ഥ കൊണ്ട് തോന്നുന്നതാണ്. കുറച്ചു കഴിയുമ്പോള്‍ താനേ ശരിയാകും. "

"ഞാന്‍ എന്‍റെ വീട്ടുകാരെക്കൊണ്ട് നിന്‍റെ വീട്ടില്‍ അന്വേഷിക്കട്ടെ ?"

"സന്ദീപ്‌, എന്‍റെ വിവാഹം മിക്കവാറും നിശ്ചയിക്കും. ഒരു കൂട്ടര്‍ വന്നു കണ്ടിട്ട് പോയി. അവര്‍ക്കും എന്‍റെ വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടു. അത് മിക്കവാറും പ്രൊസീഡ് ചെയ്യും "

മറുവശത് നിശബ്ദത. അല്‍പ നേരത്തിനു ശേഷം അവന്‍ ചോദിച്ചു "എന്ത് കൊണ്ട് എന്നോടിത് പറഞ്ഞില്ല. ഞാന്‍ അത്രക്കും അകന്നു പോയോ സപ്നാ?"

"നീ ഇങ്ങനെ മനസ്സില്‍ വെച്ചിരിക്കുന്നു എന്ന് എനിക്കറിയില്ലല്ലോ സന്ദീപ്‌ !!"

ഫോണ്‍ കട്ട് ആയി. പിന്നെ ഒരാഴ്ചത്തേക്ക് അവനെ ഓണ്‍ലൈന്‍ കണ്ടതെ ഇല്ല. ഫോണും സ്വിചെട് ഓഫ്‌. എനിക്ക് നേരിയ വിഷമം തോന്നി. പിന്നെ ഓര്‍ത്തു സാരമില്ല, അവന്‍ തനിയെ റികവര്‍ ചെയ്തോളും. ഒരാഴ്ചക്ക് ശേഷം എന്‍റെ ഓഫീസില്‍ എനിക്ക് ഒരു വിസിറ്റര്‍ ഉണ്ടെന്നു കേട്ട്, ചെന്ന് നോക്കിയപ്പോള്‍ സന്ദീപ്‌. എനിക്ക് അത്ഭുതമോ സന്തോഷമോ ഭയമോ , എന്തൊക്കെയോ മനസ്സില്‍. ഒരു പകല്‍ മുഴുവന്‍ അവന്‍ എന്‍റെ കൂടെ ഇരുന്നു സംസാരിച്ചു. അവനു എന്നെ മിസ്സ്‌ ചെയ്യാന്‍ ആവില്ല എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു. എന്നെ കാണാന്‍ മാത്രമായി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വരെ സന്ദീപ്‌.... തിരിച്ചു പോകുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു വലിയ ഭാരവും കേറ്റി വെച്ചിട്ടാണ് അവന്‍ പോയത്.

ഞാന്‍ എന്‍റെ അമ്മയോട് സംസാരിക്കാന്‍ തീരുമാനിച്ചു. അവന്‍റെ ഭാഷ, സ്ഥലം, ചാറ്റ് സൗഹൃദം എന്നതൊഴിച്ച് മറ്റെല്ലാ കാര്യവും അമ്മയോട് പറഞ്ഞു. എന്‍റെ വേദന കണ്ടു അമ്മ പറഞ്ഞു, "മോള്‍ തന്നെ തീരുമാനിച്ചോളൂ. എവിടെയാണെങ്കിലും നമുക്ക് വില കൊടുക്കുന്നിടതാണ് നമ്മള്‍ കഴിയേണ്ടത്. മോളുടെ ഏത് തീരുമാനത്തിനും അച്ഛനും അമ്മയും കൂടെ ഉണ്ടാവും. "

അമ്മ തന്ന ധൈര്യവും കൊണ്ട് ഞാന്‍ ഒരാഴ്ച ചിന്തിച്ചു. പിന്നീട് ഞാന്‍ സന്ദീപിനെ വിളിക്കാന്‍ തീരുമാനിച്ചു. എങ്ങനെ പറയണം എന്ന് എനിക്ക് ഒരു രൂപവും ഇല്ലായിരുന്നു. അവന്‍ ഫോണ്‍ എടുതപാടെ ഞാന്‍ പറഞ്ഞു, "സന്ദീപ്‌ അമ്മയോട് പറഞ്ഞോളൂ. എനിക്കും നീ ഇല്ലാതെ വയ്യ എന്നായിരിക്കുന്നു. ഞാന്‍ എന്‍റെ വീട്ടിലും പറഞ്ഞു. നീ ഇപ്പോള്‍ എന്ത് പറയുന്നു?"

സന്ദീപ്‌ സന്തോഷം കൊണ്ട് തുള്ളിചാടുകയായിരുന്നു എന്ന് തോന്നി. അവന്‍ പറയുന്നുണ്ടായിരുന്നു, 'എനിക്കറിയാം നീ ഇങ്ങനെ തന്നെ തീരുമാനിക്കും എന്ന്. ദൈവം എന്നോട് അല്പമെങ്കിലും കരുണ കാണിച്ചല്ലോ '

സന്ദീപ്‌ രണ്ടു മാസത്തെ സമയം ചോദിച്ചു. രണ്ടു മാസം കഴിയുമ്പോള്‍ അവന്‍ എന്‍റെ വീട്ടില്‍ വരും എന്ന് ഉറപ്പു തന്നു. ടീനേജ് കുട്ടികളെ പോലെ , പിന്നെ പ്രണയം ആയിരുന്നു. ഒരു തൂവല്‍ പോലെ, ലാഘവത്തോടെ... പ്രണയിക്കുമ്പോള്‍ എന്നും അങ്ങനെയാണല്ലോ. എനിക്ക് എന്‍റെ അച്ഛനമ്മമാരെ പറഞ്ഞു സമ്മതിപ്പിക്കനമായിരുന്നു. അവരോടു കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി, ഏകദേശം ശെരിയായ ആലോചന വേണ്ടെന്നു വെപ്പിച്ചു.. അവര്‍ എപ്പോഴും അങ്ങനെയാണ്, എന്‍റെ സന്തോഷം മാത്രമേ അവര്‍ ആഗ്രഹിക്കൂ.

പ്രണയത്തിന്‍റെ നീലാകാശത്ത് ഞാനും സന്ദീപും മാത്രമുള്ള ലോകത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ ഞാന്‍ സന്ദീപിനോട് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. സന്ദീപ്‌ എന്നെ കളിയാക്കി, ആദ്യമൊക്കെ അവനായിരുന്നു കൂടുതല്‍ സംസാരിക്കാറ്, ഇപ്പൊ ഞാന്‍ ആ സ്ഥാനം ഏറ്റെടുത്തു "ചാറ്റര്ബോക്സ്" എന്നൊക്കെ. പിന്നെ അവന്‍ വല്ലാതെ തിരക്കിലായി. പക്ഷെ എനിക്ക് അവനെ മനസിലാക്കാന്‍ പറ്റുമായിരുന്നു, എന്തായാലും എല്ലാം എനിക്ക് വേണ്ടി തന്നെ അല്ലേ ? ഞാനും എന്‍റെ പ്രണയ സ്വപ്നങ്ങളും അങ്ങനെ രണ്ടു മാസം വളരെ വേഗം കടന്നു പോയി.

അവന്‍ എന്‍റെ വീട്ടില്‍ വരുമെന്ന് പറഞ്ഞ ദിവസം , ഞാനും അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. മനസുകൊണ്ട് ഇഷ്ടക്കെടുണ്ടായിട്ടു കൂടെ, എന്‍റെ ഇഷ്ടത്തിന് അച്ഛനും അമ്മയും അവനെ കാത്തു നിന്നു. പറഞ്ഞിരുന്ന സമയത്ത് തന്നെ സന്ദീപ്‌ എത്തി. അവന്‍റെ മുഖത്തും പെരുമാറ്റത്തിലും ഒരു തണുപ്പന്‍ മട്ട്. ചമ്മല്‍ ഉണ്ടായിരിക്കണം , ഞാന്‍ ഓര്‍ത്തു,

അച്ഛന് നന്നായി ഹിന്ദി അറിയുന്നത് കൊണ്ട് അവര്‍ നന്നായി സംസാരിച്ചു, കല്യാണത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ ചോദിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പറഞ്ഞു "എനിക്ക് സപ്നയുമായി ഒന്ന് സംസാരിക്കണം"

എന്താണിപ്പോ എന്നോട് മാത്രം പറയാന്‍? ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി, അച്ഛനും അമ്മയും ഭക്ഷണകാര്യങ്ങള്‍ ഒക്കെ ശരിയാക്കാനും പോയി.

"എന്താ സന്ദീപ്‌, എന്താ ഒരു വിഷമം പോലെ ?"

"ഐ ആം സോറി സപ്നാ, എനിക്ക് ഒരു കാര്യം പറയുവാനുണ്ട്. നിന്നോട് മറ്റൊരു തരത്തില്‍ പറയുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഇത് എന്‍റെ വിധിയാണ്, നീ ക്ഷമിക്കണം "

"നേരെ കാര്യം പറയൂ സന്ദീപ്‌, എനിക്കൊന്നും മനസിലാകുന്നില്ല. "

"അമ്മയോട് ഞാന്‍ നിന്‍റെ കാര്യം പറഞ്ഞു. അമ്മക്ക് ഒട്ടും സമ്മതമല്ല. നാട്, ഭാഷ, ജാതി അതൊക്കെയാണ്‌ അമ്മ പറയുന്നത്. അമ്മ പറയുന്നത് ഞാന്‍ കേട്ടല്ലെ പറ്റൂ, ഞാന്‍ ഒറ്റ മകന്‍ അല്ലേ? "

"സന്ദീപ്‌ എന്താണ് പറഞ്ഞു വരുന്നത് ?" ഒച്ച ഇടറാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രെമിച്ചുവെങ്കിലും നടന്നില്ല. "ഇത് വേണ്ട എന്നാണോ ?"

"എന്‍റെ എങ്ങജുമെന്റ്റ് കഴിഞ്ഞു സപ്നാ, കഴിഞ്ഞ ആഴ്ച ആയിരുന്നു. അമ്മയുടെ സുഹൃത്തിന്റെ മകള്‍. ഞാന്‍ ആ ബന്ധത്തിന് സമ്മതിച്ചില്ലെങ്കില്‍ അമ്മ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞപ്പോള്‍ , ഞാന്‍, വേണമെന്ന് വെച്ചിട്ടല്ല... "

എനിക്കൊന്നും മിണ്ടാന്‍ സാധിച്ചില്ല. എങ്ങലടിക്കുന്നില്ലയിരുന്നെങ്കിലും കണ്ണില്‍ നിന്നും ധാരയായി നീരൊഴുകുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. 'എന്ത് കൊണ്ട് എന്നോട് ഇത് നേരത്തെ പറഞ്ഞില്ല , ഇന്നലെയെങ്കിലും പറയാമായിരുന്നു . ഇപ്പൊ എന്നെയും എന്‍റെ കുടുംബത്തെയും മുഴുവന്‍ വിഡ്ഢികള്‍ ആക്കി. '

"ഓക്കേ സന്ദീപ്‌. നല്ല കാര്യം , നിനക്ക് നല്ലത് വരട്ടെ. വേഗം പൊയ്ക്കോളൂ. ഇനി എന്‍റെ വീട്ടില്‍ കേറാന്‍ നില്‍ക്കണ്ട. പ്രതികരണം എന്തായിരിക്കും എന്ന് പറയാന്‍ വയ്യ. അവരെ ഞാന്‍ പറഞ്ഞു മനസിലാക്കിക്കോളം . " ഇത്രയും പറഞ്ഞു ഒപ്പിച്ചിട്ട് ഞാന്‍ വീട്ടിലേക്കു ഓടിക്കയറി. തിരിഞ്ഞു പോലും നോക്കിയില്ല. എന്തായാലും സന്ദീപ്‌ വീട്ടിലേക്കു കയറാന്‍ നിന്നില്ല.

എന്നിട്ട് ഒരാഴ്ചയോളം കഴിഞ്ഞിരിക്കുന്നു. ഇത്രയും ദിവസം അവധിയില്‍ ആയിരുന്നു. സുഹൃത്തുക്കള്‍ ഒക്കെ ഫോണില്‍ വിളിക്കുമ്പോഴും ഞാന്‍ എടുത്തിരുന്നില്ല. ഞാന്‍ അത്ര മേല്‍ തകര്‍ന്നു പോയിരുന്നു. ഇന്ന് ദിവസങ്ങള്‍ക്കു ശേഷം ഓഫീസില്‍ എന്‍റെ ഡെസ്കില്‍ എത്തിയതാണ്. ഇനിയും ജീവിക്കണമല്ലോ. സന്ദീപിനോട് എനിക്ക് അതുവരെ ദേഷ്യം ഒന്നും തോന്നിയില്ല. അവന്‍ എന്ത് ചെയ്യാന്‍.

ഞാന്‍ എന്ത് മറുപടി ആണ് അവനു കൊടുക്കേണ്ടത്. അവന്‍ ചോദിക്കുന്നു എനിക്ക് സുഖമോ ' എന്ന്. എനിക്ക് സുഖമാണോ, അവന്‍ ശെരിക്കും ആത്മാര്‍ഥതയോടെ ആയിരുന്നോ എന്നോട് സംസാരിച്ചിരുന്നത്? ഒരു കാര്യവുമില്ലാതെ എന്‍റെ ഹൃദയത്തെ നൂറായി കീറി മുറിച്ചിട്ട് ഇപ്പൊ അവന്‍ എന്തിനാണ് വീണ്ടും എന്നോട് സംസാരിക്കുന്നത്? അവന്‍ എന്നോട് കള്ളമൊന്നും പറഞ്ഞിട്ടില്ല എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം. എന്‍റെ സന്ദീപിന് എന്നും നല്ലത് വരട്ടെ.

14 comments:

Ben said...

nice..ellam pranayam anallo

Unknown said...

അതിനു ശേഷം നിന്റെ വീട്ടില്‍ എന്ത് സംഭവിച്ചു..... നിന്റെ കല്യാണം.. വീണ്ടും ചെക്കനെ കാണല്‍..

ഒറ്റനിലാപക്ഷി said...

റാഷിയെ ഇയ്യ ബ്ലോഗ്ഗരോടാ ചോയ്ക്കണേ?? സപ്നാന്ടടുത് ചോയ്ക്കെ , ഓള് പറയും

Unknown said...

സോറി.. സപ്നാ.. എന്ത് പറ്റി നിനക്ക്.. നീ സന്യാസിനി ആയോ.. അതോ ചായ കൊപ്പുമെന്തി വീണ്ടും ഉടുതോരുങ്ങിയോ... ഇത് ഹോളിവുഡ് പടം പോലെ പെട്ടെന്ന് ദി END എന്ന് വന്ന പോലുണ്ട്.. ബ്ലോഗ്ഗേറെ.. ബാക്കി കഥ പറ...

Anil cheleri kumaran said...

നല്ല എഴുത്താണല്ലോ.

riyaas said...

കൊള്ളാം നന്നായിട്ടുണ്ട് ബെസ്റ്റീ

ഓലപ്പടക്കം said...

കൊള്ളാം, വളരെ നന്നായിരിക്കുന്നു, ഹൃദയത്തില്‍ നിന്നും വരുന്ന എഴുത്ത് പോലെ.

ഒറ്റനിലാപക്ഷി said...

ഞാന്‍ എഴുതാന്‍ തുടങ്ങിയതല്ലേ ഉള്ളൂ, എന്നിട്ടും
വന്നവര്‍ക്കെല്ലാം നന്ദി. :)

ഞാന്‍ കണ്ടറിഞ്ഞ ജീവിതങ്ങളുടെ ചില അംശങ്ങള്‍ അവിടെ ഇവിടെയായി.
അത്രേ ഉള്ളൂ എന്‍റെ കഥയെഴുത്ത്.

Neethu said...

kollam,dii...
touching one..!!

Jk said...

good 1.... excellent presentation..

Bijuthoppil said...

കഥ നന്നായി. ആദ്യവരികളിലില്‍ ചില അസ്വാഭാവികത തോന്നി ഒപ്പം അവസാന വരികളിലും.

കഥയിലെ കഥ ചിന്തനീയം.
അവതരണ മികവുകൊണ്ട് ശ്രദ്ധേയമാണിത് ഒപ്പം ചില ഹെന്‍ റി ട്വിസ്റ്റ് കഥയ്ക്ക് നല്ല ഭാഷ സമ്മാനിക്കുന്നു.
ചില ചെത്തിമിനുക്കലുകള്‍ നടത്തിയിരുന്നെങ്കില്‍ എന്ന് കൊതിപ്പിക്കുന്ന കഥ.

kerala - sasneha - koottam said...

വളരെ നന്നായിരിക്കുന്നു.. www.sasneham.net ല്‍ കൂടി നിങ്ങളുടെ ബ്ലോഗ്ഗുകള്‍ പോസ്റ്റ്‌ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നു

Suhas Anil said...

കഥ നന്നായിടുണ്ട്......നായകന്‍റെ ആത്മാര്‍ത്ഥ സംശയാസ്പദമാണ്.....

Anonymous said...

nannyitundu..............pinnedu veetil enthu sambavichu...........

Post a Comment