Tuesday, October 26, 2010

ഒരു സാധാരണ പ്രണയ കഥ

"അമ്മക്ക് കാര്യമായ കുഴപ്പമൊന്നും ഇല്ല. ഒരു രണ്ടു മാസം വിശ്രമം വേണ്ടി വരും, കഠിനമായ ജോലികള്‍ ഒന്നും ചെയ്യരുത് ശ്രുതിക്കും പ്രശ്നം ഒന്ന്നും ഇല്ല, കൃത്യ സമയത്ത് അയാള്‍ ഇവിടെ ഉണ്ടായിരുന്നത് കൊണ്ട്.." ഡോക്ടര്‍ പുറത്തേക്കു പോയി.

സ്നേഹ
ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പിട്ടു. ഇവിടെ ഈ ആശുപത്രിയില്‍ എത്തിയിട് രണ്ടു ദിവസം ആയി. എന്തെന്നറിയാത്ത ഒരു സമാധാനം, ഒപ്പം ഒരു വിങ്ങലും. അവള്‍ അച്ഛനെ നോക്കി. അച്ഛന്‍ ഒന്നും പറയാതെ തലകുനിച്ചു ഇരിക്കുന്നു. സ്നേഹ പതിയെ അമ്മ കിടക്കുന്ന റൂമിലേക്ക്‌ കയറി. അമ്മ കണ്ണ് തുറന്നു കിടക്കുകയാണ്. അവളെ കണ്ടതും അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. "എന്റെ മോളെ, നിന്റെ ഈ അവസ്ഥയില്‍ എനിക്കും വയ്യാതെ ആയല്ലോ. ഇനി ആരാ എന്റെ മോളെ നോക്കുക. ഒരു വട്ടം കൂടി എന്റെ കുഞ്ഞ് .... ". സ്നേഹക്ക് മനസിലായി, ഗര്‍ഭിണിയായ തന്നെ ഉദ്ദേശിച്ചാണ് അമ്മ വിതുമ്പുന്നത്. വീട്ടിലേക്കു പോകാന്‍ ആയിരിക്കുന്നു. ലീവ് നു അപേക്ഷിച്ച് കഴിഞ്ഞപ്പോഴാണ് ഈ അപകടം. അമ്മയും അനിയത്തി ശ്രുതിയും കൂടി തൃശൂര്‍ പോയി മടങ്ങുകയായിരുന്നു. അവരുടെ കാറും ഒരു ലോറിയുമായി..

അച്ഛന്‍ ഒരു ബിസിനസ്‌ ടൂറിനു പോയിരുന്നു. കാര്യമറിഞ്ഞ ഉടനെ തനിക്ക് എന്തോ അഖിലിനെ വിളിച്ചു പറയാനാണ് തോന്നിയത്. ഒന്നും മറുത്തു പറയാതെ ഈ രണ്ടു ദിവസം അഖില്‍ ആണ് എല്ലാ കാര്യങ്ങളും ചെയ്തത് . സജീവേട്ടനോട് പറഞ്ഞു ഒന്ന് പോയി കൂടെ നില്‍കാന്‍, "ഓഫീസിലെ തിരക്കൊഴിഞ്ഞു എനിക്കെപോഴാ സമയം സ്നേഹെ, നീ മറ്റാരോടെങ്കിലും പറയൂ , ഹോസ്പിറ്റലില്‍ അവര്‍ക്ക് അസൌകര്യം ഒന്നും ഉണ്ടാവില്ലല്ലോ. അച്ഛന്‍ രണ്ടു ദിവസത്തിനകം വരുകയും ചെയ്യും." താന്‍ മറുത്തൊന്നും അന്ന് പറഞ്ഞില്ല, പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് നന്നായി അറിയാം.

സ്നേഹക്ക് അഖിലിനെ കാണണമെന്ന് തോന്നി. മൂന്ന് വര്ഷം മുന്പ് പിരിഞ്ഞതില്‍ പിന്നെ ഒരു വട്ടം, ഇതേ പോലെ ഹോസ്പിറ്റലില്‍ വെച്ച് ആണ് കണ്ടത്. പിന്നീട് ഇന്ന്. അമ്മയുടെ കൈയില്‍ പതിയെ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു "അമ്മെ ഞാന്‍ ഇപ്പൊ വരാം, അമ്മ വിഷമിക്കേണ്ട. എനിക്ക് അങ്ങനെ ബുദ്ധിമുട്ട് ഒന്നുമില്ല, അമ്മക്ക് ഒന്നും പറ്റിയില്ലല്ലോ. അത് മതി."

സ്നേഹ വെയിറ്റിംഗ് റൂമിലേക്ക്‌ നടന്നു. എന്താണ് ഞാന്‍ അഖിലിനോട് പറയേണ്ടത്? നന്ദി എന്നോ? അഖിലിന്റെ കണ്ണുകളില്‍ ആ പഴയ കാരുണ്യം ആയിരിക്കും. താന്‍ എന്നും ചേര്‍ത്ത് നിര്‍ത്താന്‍ ആഗ്രഹിച്ച കാരുണ്യം.നാല് വര്ഷം നീണ്ട പ്രണയതിനോടുവില്‍ പിരിയുമ്പോഴും അവന്റെ കണ്ണുകളില്‍ അതെ കാരുണ്യം. അവനറിയാം, അവനു മാത്രം അറിയാം എന്ത് മാത്രം നിസ്സഹായ ആണ് താനെന്നു. പ്രണയം വീട്ടില്‍ അറിഞ്ഞ ദിവസം ഹൃദയ സ്തംഭനം വന്ന അച്ഛനെ കുറിച്ച് പറഞ്ഞപ്പോഴും, അവന്റെ കണ്ണുകളില്‍ എന്നോടുള്ള കരുണയായിരുന്നു. അവന്റെ ജാതി സാമ്പത്തികം.. പിന്നീട് സജീവേട്ടനുമായി വിവാഹത്തിന് അവന്‍ വന്നില്ല, വരരുതേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. എല്ലാം മറന്നു ഒരു പുതിയ ജീവിതം തുടങ്ങാന്‍ അച്ഛന്‍ അന്ന് പറയുകയും ചെയ്തു. അവരുടെ സന്തോഷവും തനിക്കു വലുതാണല്ലോ.

വിവാഹിതയായി കുറച്ചു നാളുകള്‍ക്കകം താന്‍ ആദ്യമായി ഗര്‍ഭിണിയായ സമയം. എന്ത് സന്തോഷമായിരുന്നു അന്ന്, എല്ലാവര്ക്കും. സജീവേട്ടന്റെയും എന്റെയും കുടുംബങ്ങളിലെ ആദ്യ കുഞ്ഞ്. രണ്ടു വീട്ടുകാരും തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞു . എന്നാല്‍ ആ സന്തോഷം അതികം നീണ്ടു പോയില്ല, അഞ്ചാം മാസത്തില്‍ വന്ന ന്യൂമോണിയ തന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ത്തു. "അബൊ൪ട് ചെയ്തില്ലെങ്കില്‍ അമ്മക്ക് അപകടം സംഭവിക്കും, കുഞ്ഞും വൈകല്യതോടെയെ ജനിക്കൂ " എന്നായിരുന്നു റിപ്പോര്‍ട്ട്‌. എന്നാല്‍ സജീവേട്ടന്റെ അമ്മയുടെ പ്രതികരണം മറ്റൊന്നായിരുന്നു. "ഞങ്ങള്‍ക്ക് കുഞ്ഞ് മതി. വൈകല്യം ഉണ്ടെങ്കിലും കുഴപ്പമില്ല. അമ്മയുടെ കാര്യം നോക്കണ്ട." അന്ന് ഞെട്ടിയതാണ്. സജീവേട്ടന് അമ്മയെ മറുത്തു ഒന്നും പറയാനും ഇല്ല. തന്റെ ജീവന് അപ്പോള്‍??? എല്ലാവരെയും വിളിച്ചു, സജീവേട്ടന്റെ ചേച്ചിയെ, അമ്മയെ, കെഞ്ചി പറഞ്ഞു നോക്കി. ഇല്ല, അവരുടെ അഭിപ്രായത്തിനു ഒരു മാറ്റവുമില്ല. അങ്ങനെ ഒരു തീരുമാനമെടുക്കുകയാനെങ്കില്‍ ഈ വീട്ടില്‍ നിനക്ക് സ്ഥാനമില്ല.

തനിക്കു ജീവിക്കണമായിരുന്നു. സ്വന്തം അമ്മയോടും അച്ഛനോടും പറയാന്‍ തോന്നിയില്ല. എന്തിനു അവരെ കൂടെ വിഷമിപ്പിക്കണം. സ്വയം പോയി അഡ്മിറ്റ്‌ ആയി. തനിയെ, ആരും കൂട്ടിനില്ലാതെ. അഖില്‍ എങ്ങനെ തന്റെ കാര്യം അറിഞ്ഞു എന്ന് അജ്ഞാതമാണ്. അന്ന് വൈകുന്നേരം തന്നെ അവന്‍തന്റെ കൂടെ, ഹോസ്പിറ്റലില്‍. രണ്ടു ദിവസം എല്ലാ സഹായവും ചെയ്തു. പിന്നെ അച്ഛനെയും അമ്മയെയും വിവരം അറിയിച്ചു. അന്ന് അവനെ ഫേസ് ചെയ്യാനേ കഴിഞ്ഞില്ല. പോകുമ്പോള്‍ നന്ദി പറയാനും ആയില്ല. നന്നായി.

അന്ന് തന്റെ അച്ഛന്‍ തന്റെ കൈ പിടിച്ചു വേദനയോടെ പറഞ്ഞതാണ് "മോളെ അച്ഛന്‍ മോളോട് ചെയ്തത് തെറ്റായി പോയോ? " .. താന്‍ എന്ത് പറയനെമെന്നു അറിയാതെ മൂകയായി. "അന്ന് അച്ഛന്‍ അഭിനയിച്ചതായിരുന്നു മോളെ, നീ അഖിലിനെ വേണ്ടെന്നു വെക്കാന്‍. നമ്മുടെ നിലക്കും വിളക്കും പറ്റിയ ഒരു ബന്ധം നമുക്ക് കിട്ടാന്‍. അതിപ്പോ ഇങ്ങനെയായല്ലോ " കണ്ണീരോടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അന്ന് ഒരു ഞെട്ടലോടെയാണ് കേട്ടിരുന്നത്. "നമുക്ക് അഖിലിനോട് ഒന്നുകൂടെ സംസാരിച്ചാലോ. ഒരുപക്ഷെ നിന്നേ സ്വീകരിക്കാന്‍ അവന്‍ ഇനിയും തയ്യാരാനെങ്കിലോ?" അച്ഛന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷമല്ല, അച്ഛനോട് വെറുപ്പാണ് തോന്നിയത്. സ്വപ്നങ്ങള്‍ കാണാന്‍ ഒക്കെ അന്നേക്കു മറന്നു പോയിരുന്നു

പിന്നെ രണ്ടു വര്‍ഷം. തനിക്കൊരു ജോലി വേണമായിരുന്നു. സ്വന്തം കാലില്‍ നില്കനമായിരുന്നു. പഠിച്ചു, ജോലി സമ്പാദിച്ചു. ടിവോര്സ് നു ശ്രമങ്ങളും തുടങ്ങി. ജോലിയായി താന്‍ വിദേശത്തേക്ക് പോകാന്‍ ഇരുന്നതിന്റെ തലേ ആഴ്ചയാണ് തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ സജീവേട്ടന്‍ ഒത്തു തീര്‍പ്പിന് വരുന്നത്. ഇനി ഒരു പ്രശ്നവും ഉണ്ടാവില്ലെന്നും തന്റെ കുടുംബത്തിനു താന്‍ കൂടുതന്‍ പ്രാധാന്യം കൊടുക്കുമെന്നും, ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും. ജീവിതം എന്നത് എന്നും അങ്ങനെയാണ്, നല്ല ഒരു ഭാവി എന്ന മോഹിപ്പിക്കുന പഴം നീട്ടി എന്നും കൊതിപ്പിക്കും.. തിരിച്ചു പോന്നു, സജീവേട്ടന്റെ കൂടെ. താന്‍ ഒരിക്കലും അയാളെ വെറുത്തിരുന്നില്ലല്ലോ.

വീണ്ടും കുറച്ചു കാലം, സജീവേട്ടനും താനും കൂടി മറ്റൊരു വീട്ടിലേക്കു മാറി. കഴിഞ്ഞതെല്ലാം മറക്കാന്‍ തനിക്കു കഴിഞ്ഞില്ലെങ്കിലും പൊറുക്കാന്‍ പറ്റി. സജീവേട്ടന്‍ ജോലി എന്ന് പറഞ്ഞു കൂടുതല്‍ സമയവും യാത്രകളില്‍ ആയിരിക്കും. തന്റെ കൂടെ ആയിരിക്കാന്‍ വളരെ കുറച്ചു സമയം, സ്നേഹവും കരുതലും എല്ലാം പേരിനു. എന്തായാലും മറ്റുള്ളവരുടെ മുന്നില്‍ മാതൃകാ ദമ്പതികളെ പോലെ കഴിഞ്ഞു.താനും വീട്ടിനടുത്ത് തന്നെ ഒരു സ്ഥാപനത്തില്‍ ചേര്‍ന്നു. താന്‍ വീണ്ടും ഗര്‍ഭിണിയായി. എല്ലാ മഞ്ഞും ഉരുകുമായിരിക്കും എന്ന് പ്രതീക്ഷിച്ചു. അടുത്ത മാസം താന്‍ സ്വന്തം വീട്ടിലേക്കു പോകാന്‍ ഇരിക്കവേ ആണ്....

വെയിറ്റിംഗ് റൂമില്‍ അഖില്‍ ഉണ്ടായിരുന്നു. അച്ഛന്റെ കൂടെ ഇരുന്നു സംസാരിക്കുന്നു. മനസ്സില്‍ ഒരു വിങ്ങല്‍, അഖിലിനെ ഇങ്ങോട്ട് വിളിച്ചത് തെറ്റായി പോയോ ? മറ്റെന്തു ചെയ്യാന്‍ പറ്റുമായിരുന്നു തനിക്ക്. അവനു സുഖമാണോ? ഇപ്പൊ എന്താണ് ചെയ്യുന്നത് ? വിവാഹം? തന്നെ ഇനിയും?

അച്ഛന്‍ പറയുന്നു, "സ്നേഹാ, നമ്മുടെ അഖില്‍ മിടുക്കനായി പോയി. അടുത്ത മാസം യു എസ്സിലേക്ക് പോകുന്നു പോലും." താന്‍ വെറുതെ ചിരിച്ചു കൊണ്ട് അഖിലിന്റെ മുഖത്തേക്ക് നോക്കി. എവിടെയാണ് ഇപ്പോള്‍ ? "ഞാന്‍ ബംഗ്ലൂര്‍ ആണ് സ്നേഹ ഇതൊന്നും അറിയില്ലേ? "അഖിലിന്റെ മുഖത്ത് ചിരി. ഇല്ല തനിക്ക് അറിയില്ലായിരുന്നു. അപ്പോള്‍ അവിടുന്നാണോ ഇങ്ങോട്ടേക്കു ഓടി വന്നത്? ഇവിടെ തൊട്ടടുത് കിടക്കുന്ന ഞങ്ങള്‍ക്ക് വരാന്‍ പറ്റാതെ ഇരുന്നപ്പോള്‍. വെറുതെ സന്ദേഹിച്ചു. അവന്റെ കണ്ണുകളില്‍ ആ പഴയ കരുണ തന്നെയാണ്, വറ്റാതെ കവിയാതെ.. "നിനക്കൊരു ആവശ്യം ഉണ്ടെങ്കില്‍ എന്നേ വിളിക്കാന്‍ മടിക്കുന്നത് എന്തിനു.? ഇപ്പോള്‍ എത്ര മാസം ആയി? " "ഏഴ് " , സ്നേഹ മറുപടി കൊടുത്തു. പിന്നെ അവന്റെ കണ്ണുകളെ നേരിടാന്‍ ധൈര്യമില്ലാതെ തിരിച്ചു നടന്നു. അമ്മയുടെ അരികിലെത്തണം. അവള്‍ക്കു അപ്പോള്‍ തന്റെ നിസ്സഹായതയോടും, തന്നോട് തന്നെയും വെറുപ്പ്‌ തോന്നി.

12 comments:

Ben said...

enganeyo ee blog kandu buzz il add cheyithu.

good posts ful vayichu kazhnju

ഒറ്റനിലാപക്ഷി said...

thanks ben. iniyum varane :)

Ben said...

Welcome..

athine njan poyitilalo..ee page njan close cheyarilla.lap off cheyyarum illa..

ഒറ്റനിലാപക്ഷി said...

enne polathe jeevikal vereyum und alle? lap off cheyyatha jeevikal.

enikk enthenkilum vidhathil nerittu parichayam ulla aalano Ben? veruthe ariyaan vendi chodichatha ketto.

ഷിബില്‍ ജലീല്‍ said...

kollaam.. nannayittund...

ormakalilaan jeevitham...alle?

Anonymous said...

kollam...........

Manoraj said...

ഒരു സാധാരണ പ്രമേയം വളരെ നന്നായി പറഞ്ഞു. ചിലയിടങ്ങളില്‍ എന്തോ യോജിക്കാന്‍ കഴിയില്ലെങ്കിലും കഥ എന്ന രീതിയില്‍ ഇതെല്ലാം നടക്കാം.. പിന്നെ അക്ഷരതെറ്റുകളെ അകറ്റാന്‍ ശ്രമിക്കൂ..

Unknown said...

"വിവാഹിതയായി കുറച്ചു നാളുകള്‍ക്കകം താന്‍ ആദ്യമായി ഗര്‍ഭിണിയായ സമയം." aa "aadyamaayi" kallu kadi undaakkelle ente kutye?

pakshe valare nannayittundu.really touching.
keep going. :)

ഒറ്റനിലാപക്ഷി said...

veruthe vittekku akhi ettaa..

appappo thonnunnath direct type cheyyunnathaanu.. editing onnum illa.. thettokke undavum... thanks

rajeesh said...

hmm..
kollamallo suz..
nannayittund..
nee paranjaploe..
ellarikkum ond alle
noss..??

rajeesh said...

ഏറ്റവും നന്നായത് കഥയുടെ പേരാണ്

Bijo J Francis said...

touching
My friends aunt has a similar story
Luvd a guy
Caste problem
Arranged marriage
But her husband died after giving her a kid
The "ex" came for her
Her parents let her marry him
nw living happily...

Post a Comment